let time decide..

let time decide..

Tuesday, August 25, 2015

എന്നെ കാണ്മാനില്ല.
പതിവായി ചെന്നിരിക്കാറുള്ള അക്ഷരങ്ങളുടെ തീരത്ത് നിഴൽ പോലും ഇല്ല.
കരളിലെ  ഇരുട്ടിൽ കോറി വെച്ച സ്വപ്‌നങ്ങളി ലേക്ക്   മുന്പ്‌ എങ്ങോ നടന്നു ചെന്നതിന്റെ കാലടി ശേഷിപ്പുകൾ മാത്രം.
സ്നേഹം വീര്യമുള്ള ലഹരിയാക്കി പെയ്ത മഴ നനഞ്ഞിട്ടില്ല.
ഒരു സെൽഫീ യിൽ പോലും ബിംബങ്ങളുടെ പ്രസരണം അല്ലാതെ എനിക്കെന്നെ കണ്ടുകിട്ടിയില്ല.
ഞാൻ...


നിന്റെ കണ്ണുകളിലെ കടലാഴങ്ങളിൽ നീ ഒളിപ്പിച്ചു വെച്ച ആർദ്രത.

നിന്റെ നിസ്സീമമായ നയനാകാശങ്ങളിൽ നീ കൊളുത്തിയിട്ട സൂര്യശില.

നിന്റെ  സ്നേഹപ്രകാശമിഴിച്ചാറലിൽ ഉള്ളു കുളിരുന്ന നിസംഗത.

നിന്റെ കണ്ണിന്റെ കണ്ണിൽ മുളപൊട്ടി വിടരുന്ന ജീവബിന്ദു.
ഉണ്ടെനിക്കിന്നോരോണം
കണ്ടെടുക്കാം പഴയ കാലം

പൂവിലും പുല്ലിലും
മന്ദസ്മിതം ചൊരിയും
ചിങ്ങപ്പുലരി തൻ താളം.

കർക്കിടകക്കാറു പെയ്തിട്ടൊഴിഞ്ഞ നൽ
പൊന്നു തൂകുന്നൊരാകാശം.
കാരുണ്യമായ് കവിത പൂക്കുന്ന പാടത്തിൽ
നെല്ക്കതിരിൻ തൂവസന്തം.
വേലിക്കെട്ടിനു പുറത്തേക്ക് അടിച്ച് അകറ്റുമ്പോൾ ആണ് പ്രണയത്തിനു ചിറകുകൾ മുളയ്ക്കുക.

രാകി മിനുക്കിയ സംവേദങ്ങളിൽ വാക്ക് കൊള്ളുമ്പോൾ ആണ് ഹൃദയം മുറിഞ്ഞ് ചോര ചിന്തുക.

എന്റെ ഇലകളിൽ വെയിലു തുന്നുമ്പോൾ ആണ് നിന്നെ നനയാതെ എന്നിൽ നിറയ്ക്കാൻ ആകുക.
ഹൃദയം പൊളിഞ്ഞു കീറി പൊള്ളിച്ച് ഒലിച്ചിറങ്ങിയ നിറമില്ലാത്ത മഴയ്ക്ക് ആണ്‍ ചൂര്.

കണ്ണിലെ ആകാശാഴങ്ങളിൽ ഉറവ പൊട്ടിയ ഇന്ദ്രിയ വിശുദ്ധിക്ക് പെണ്‍ചൂര്.

ശെരിക്കും കണ്ണീരിന്റെ മണം എന്താ??
ഇന്നലെ രാത്രി എന്റെ ചിന്ത പിഴച്ചു പെറ്റു.
സൃഷ്ടിയുടെ സ്പന്ദങ്ങളോ വേദനയുടെ ദൈന്യതയോ ഒന്നുമില്ലാതെ ഒരു സുഖ പ്രസവം.
കൈ കൂട്ടി തിരുമ്മി ഇറുക്കി പിടിച്ച ബീഡിപ്പുക ഊതാൻ ഒരു അച്ഛൻ ആകണം എനിക്കിനി.
വിശപ്പിന്റെ രസനകളിൽ ആശയങ്ങൾ ചുരത്തുന്ന ഒരമ്മ ആകണം.
കരച്ചിലിൽ വേവുന്ന പിഞ്ചു സ്വപ്‌നങ്ങൾ ശബ്ദമുണ്ടാക്കുമ്പോൾ ചെവിയോരം ചേർത്ത് നിർത്തി എനിക്ക് അതിനൊരു പേരിടണം.



          "കവിത."
നീ നീയും ഞാൻ ഞാനും എന്ന ഉടമ്പടി അന്ഗീകരിക്കപ്പെട്ടിട്ടും നിന്നിലെ ഞാനും എന്നിൽ നീയും എന്തിനാണ് divorce നു joint petition കൊടുക്കുന്നത് ?